Showing posts with label മിനികഥ. Show all posts
Showing posts with label മിനികഥ. Show all posts

Sunday, 6 October 2013

പരിണാമം














ഒരിക്കൽ വിഷണ്ണനായ ജിറാഫ് ഉറ്റ സുഹൃത്തായ ആമയോട് ഇങ്ങനെ പറഞ്ഞു തുടങ്ങി .

"ഈ  ശിരസ്സ്‌  തനിക്കുതന്നെ വിനയായി മാറിത്തുടങ്ങിയിരിക്കുന്നു  . ഇനി വയ്യ ! മരങ്ങൾക്കിടയിലൂടെ ഓടിയടുക്കുമ്പോൾ ചില്ലകൾക്കിടയിൽ ഉടക്കുന്ന ശിരസ്സ്‌ വലിയ ബുദ്ധിമുട്ട് തന്നെ !  "

ഇതു കേട്ട ആമ തന്റെ മനോവിഷമവും ഒളിച്ചു വെച്ചില്ല .

"അല്പ്പമെങ്കിലും നീട്ടം എന്റെ കുഞ്ഞു കഴുത്തിനുണ്ടായിരുന്നെങ്കിൽ വിശാലമായീ ലോകത്തെ  എനിക്കും തലയുയർത്തി വീക്ഷിക്കാമായിരുന്നു   "

എന്നും അങ്ങിനെയാണല്ലോ , ഉള്ളത് കൊണ്ട് തൃപ്‌ത്തി പ്പെടുന്നതിൽ അല്പം നീരസമെങ്കിലും പ്രകടമാക്കാത്ത സൃഷ്ടിക്ക് രൂപം നൽകാത്തത് ആരുടെ പിഴയാണ് ?

ഹേമന്തത്തിൽ നിന്ന്  ശിശിരത്തിലേക്ക്  രക്ഷപ്പെട്ടെത്തിയ പരധൂഷണ  കാറ്റു  പതിവ് പോലെ ഈ സംഭവ കഥയും ദൈവ്വ സന്നിധിയിൽ ചെന്ന് കൊളുത്തികൊടുത്തു!

നിരാശനായ ദൈവ്വം മനസ്സിൽ കുറിച്ചു -

" അടുത്ത സൃഷ്ടിയിലെങ്കിലും ഈ ക്യ്പ്പിഴ മായ്ച്ചുകളയുക തന്നെ വേണം .ജിറാഫിനു ആമയുടെതും ആമയ്ക്ക് ജിരാഫിന്റെയും ശിരസ്സ്‌  ഘടിപ്പിക്കയെങ്കിൽ പരിഹാരമായല്ലോ ?"

കിംവദന്തി  കാറ്റ് ഒട്ടും വിട്ടുകൊടുത്തില്ല .

"അപ്പൊ ഇന്നൊളമവർ ജീവിച്ചതോ ? ഈ മാറ്റത്തിന് ജന്തു സഭയിൽ അങ്ങ് എന്തുത്തരം നല്കും ?" 

"അതിന്റെ ഉത്തരാമാണ് പരിണാമം "

മൂപ്പരെപ്പോഴും അങ്ങിനാ ഒന്നിലെങ്കിൽ  ആശാന്റെ  നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് !!!

Monday, 30 September 2013

വാർദ്ധക്യം (മിനി കഥ )


















വധുവിനെ ആവശ്യമുണ്ട്

നായർ യുവാവ് (72).പാപ ജാതകം ,7 ൽ ചൊവ്വ (ചതയം).
ex - military . വിഭാര്യൻ . സാമ്പത്തീകം, ജാതി തുടങ്ങിയവ പ്രശ്നമല്ല .സമ്പന്നൻ .
ഡിമാൻറ്റുകളില്ല . അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു .

NB : 18 നും 23 നും മധ്യയുള്ള സുന്ദരികളായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു . പുനർവിവാഹമോ ആദ്യ വിവാഹമോ ആവാം . വീട്ടുജോലി , ഹോം നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ പ്രാമുഖ്യമുള്ളവർക്ക് മുൻഗണന.

താല്പര്യമുള്ളവർ ബന്ധപ്പെടുക

ശങ്കര നാരായണൻ
കുലശേകരപുരം
തൃശൂർ 18

അനീതി (മിനി കഥ )













അതി വേഗം ബഹു ദൂര മാണ് സർക്കാർ!
നേട്ടങ്ങൾ ചില്ലറയല്ല , നൊട്ടുകെട്ടുകളായ് തന്നെയുണ്ട്‌ .
മുൻ‌തൂക്കം സുതാര്യമായ ഭരണശൈലിക്കായത് കൊണ്ട് ജനകീയനായ പുണ്യാളൻ പാവങ്ങളുടെ വിളി കേട്ടു.

അങ്ങിനെ ഒരു രൂപയ്ക്കു അരി നല്കി! .
മായം കലർന്ന മന്നെണ്ണയും ഉച്ചുകുത്തിയ ഗോതമ്പും നല്കി , ഒപ്പം കിടന്നുറങ്ങാൻ മൂന്നര സെന്റിൽ ബംഗ്ലാവും . പക്ഷെ അടപ്പ് കല്ലിനു മുകളിൽ തീ പുകയുമ്പോൾ മണ്‍കലത്തിലിട്ടു    വേവിച്ചേ ടുക്കാൻ  പുഴുത്ത അറിയോടൊപ്പം ശുദ്ധ ജലം മാത്രം വെചു നീട്ടാൻ വിസ്മരിച്ചു . അതിനു ഒരു ലിറ്റർറിന്റെ കുപ്പിക്ക്‌ പോലും ഇരുപതു രൂപ വീതം ചിലവുണ്ടായിരുന്നത്രേ !!!

മനപ്പൂർ വ്വ മല്ല തികച്ചും യാതിർശ്ചികം!

Saturday, 21 September 2013

ഇവൾ സു'കന്യ'


അമ്മിഞ്ഞ പാലിന്റെ ഗന്ധമുണ്ട് ആ കുഞ്ഞുചുണ്ടുകളില്‍ . വെളുത്ത പത മേല്‍ചുണ്ടിന്റെ അഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുവീണിരുന്നു. കുഞ്ഞു നെറ്റിയില്‍ ഒരിക്കല്‍ക്കൂടി അമര്‍ത്തി   ചുംബിച്ചു ,  ഈറ്റുനോവിന്റെ നിര്‍വൃതിയില്‍ നിന്ന് ഉദിച്ചുയര്‍ന്ന മാതൃത്വത്തെ കുഴിവെട്ടി മൂടി, അവള്‍ അത് ചെയ്തു.  വെറും ആറു  അസ്തമയങ്ങള്‍ക്ക് മുന്‍പ് തുടകള്‍ക്കിടയിലൂടെ   ഊര്‍ന്നിറങ്ങിയ മഞ്ഞുകണത്തെ 'സുഭദ്രമായി' കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടവള്‍ (കപട ) മാന്യതയുടെ വലിയ ലോകത്തേക്ക് ഓടിപ്പോയി .

ഒരുപക്ഷേ, മുകളില്‍ പ്രസ്താവിച്ച അനിവാര്യമായ ചടങ്ങില്‍ നിന്ന് ഒരുക്ഷണമെങ്കിലും ചപലവികാരങ്ങളാല്‍ അവള്‍ ഇടറിപ്പോയിരുന്നെങ്കില്‍, ആ  വലിയലോകത്തെ ചെറിയ   ഹൃദയങ്ങള്‍ സു'കന്യ'യായ അവളെ വെറും രണ്ടക്ഷരം കൊണ്ട്  പച്ചയ്ക്കു രുചിച്ചിട്ടുണ്ടാകും .  'വേ 'യില്‍  തുടങ്ങി  'ശ്യ '  യില്‍   അവസാനിക്കുന്ന   രണ്ടക്ഷരംകൊണ്ട് !

അതുകൊണ്ടു  മാത്രമാവാം മാന്യയായ * അവളതുചെയ്തത് .

[അറിവ് കൂടി കൂടി ഭ്രാന്തായവര്‍ക്ക് വേണ്ടി

*മാന്യത (v): വൈകല്യങ്ങളും കപടനാട്യങ്ങളും മറച്ചുവച്ചു സുഗുണശിരോമണിയെന്നു സ്വയം ധരിക്കുന്ന മനുഷ്യാവസ്ഥ .

*മാന്യന്‍(n): മേല്‍പറഞ്ഞ മാന്യത ഭൂഷണമാക്കിയ വ്യക്തി.]

ഒന്നും ഒന്നും ചേര്‍ന്ന് മൂന്നായി പിരിഞ്ഞ ആ  കാളരത്രിയുടെ ത്രസിപ്പിക്കുന്ന ചിത്രകഥ അങ്ങാടിപ്പാട്ടായി Remix  ചെയ്യപ്പെടുന്നതിലും എത്രയോ ഭേദമാണ് തെരുവുപട്ടികള്‍ മദിക്കുന്ന   കുപ്പക്കൂന ! 9 മാസവും 12 ദിവസവും തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച പെണ്‍കുഞ്ഞിനെ അതിലും സുരക്ഷിതമായ ഒരിടത്ത് ഒളിപ്പിച്ചുവച്ചവള്‍ മാന്യതയുടെ ലോകത്തേക്ക് ഓടിപ്പോയി !

Tuesday, 2 April 2013

പട്ടിണിപാവങ്ങൾ


യക്ഷികള്‍ പട്ടിണിയിലായി !
'ഇരവില്‍ രണദാഹം തീര്‍ത്തിരുന്ന  അവര്‍ക്കും ഇരുട്ട് വീണാല്‍ പുറത്തിറങ്ങാന്‍ കേരളത്തിലേ 'സല്‍സ്വഭാവികളായ മനുഷ്യരെയോര്‍ത്തു' ഭയമാത്രേ ! മാത്രവുമല്ല ഇനി അബദ്ധത്തില്‍ ആപത്തുകള്‍വല്ലതും   സമ്പവിച്ചുവെന്നിരിക്കെ  'നല്ലവരായ വല്യമ്മമാര്‍ ' തങ്ങളുടെ വസ്ത്രധാരണത്തെയും സ്വഭാ യവശുദ്ധിയെയും വരെ വലിയ തോതില്‍ പുകഴ്ത്തിയെന്നിരിക്കും .  അഥവ  യാതോരവിവേകവും പിണഞ്ഞില്ലെങ്കിലെങ്ങനെ സദാ കര്‍മ്മനിരതരായ സദാചാര പോലിസിന്റെ  കണ്ണുകള്‍ വെട്ടിച്ച് യവ്വനയുക്തരായക്ഷികള്‍ക്ക് എങ്ങിനെ   കടന്നു കളയനാകും ?'

'അങ്ങിനെ  ഒരു തുള്ളി രക്തം പോലും കുടിനീരായി ലഭിക്കാതെ അവരും പട്ടിണിയിലായി . രാത്രി സഞ്ചാരിണികള്‍  എന്ന ചീത്ത പേര് നിലനില്‍ക്കെ    സദാചാര  വിരോധികള്‍ എന്ന ലേബല്‍ കൂടി വീണു  കിട്ടിയാല്‍ പാടെ  നാണക്കേടാകുമേന്നതില്‍  സംശയമേതുമില്ലല്ലോ ! കാരണം മരണം പോലും സാധ്യമല്ലാത്ത അവര്‍ക്കു  ജീവിക്കുകയല്ലാതെ  മറ്റെന്തു മാര്‍ഗം ?

'ഏഴിലം പാലകളില്‍ നിന്നും കരിമ്പനകളില്‍ നിന്നും പട്ടിണിയുടെ രോദനം മാത്രം !'

ഒടുവില്‍ അവര്‍ ദൈവത്തോട് പരാതിപെട്ടു :

'ആലില്‍  ആണി അടിക്കപെടുന്നതിലും ധയിന്യമത്രേ  യീ ജീവിതം !

ദ്രുത ഗതിയില്‍ പ്രശ്‌ന പരിഹാരമായില്ലെങ്കില്‍  ഈ വംശം  തന്നെ നിലച്ചു പോകുമെന്ന് തീര്‍ച്ച  ! പിന്നെ  നീലിയുടെയും ,താത്രികുട്ടിയുടെയും കഥകള്‍  മാത്രം ഭാക്കി . '

മന്ദഹസിച്ചു കൊണ്ട് ദൈവം  മറുപടി നല്‍കി :

'പ്രിയ  സോദരിമാരെ , ഈ  നശിച്ച കാലത്തില്‍ നിങ്ങള്‍ വെറും യക്ഷികളായിരുന്നിട്ടു  യാതൊരു പ്രയോചനവും ഇല്ല . അതിനാല്‍  എത്രയും പെട്ടെന്ന് തന്നെ 'നീണ്ടു കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് രക്തമൂറ്റി കുടിക്കുകയും  ശരവേഗത്തില്‍ പറന്നുയരുകയും  ചെയ്യുന്ന ഭീകര സത്വങ്ങളായി

പരിണ മിച്ചുകൊല്ലുക  .'

ദൈവം കല്‍പിച്ചു :

'യക്ഷികള്‍  ഇനിമുതല്‍  കൊതുകുകളായി  പരിണമിച്ചു  കൊള്ളുക !!!'

Monday, 28 November 2011

മരണക്കുറിപ്പ്


കാമുകി (മിനി കഥ )

മറന്നുവെച്ച ഹൃദയം പോലും തിരിചെടുക്കാതെ
മരണം വമിക്കുന്ന താഴ്വരയില്‍ രാപ്പാര്‍ക്കാൻ കൂടെ ചേര്‍ത്തിരുന്നെങ്കില്‍ ...അറുതിയില്ലാത്ത കാത്തിരുപ്പിനോടുക്കം രാവിന്‍റെ കരിമ്പടത്തിനുള്ളില്‍ ശയിക്കാന്‍ ദേഹിയെ മാത്രം ക്ഷണിച്ചിട്ടും നീ വിസമ്മതി
ച്ചു! ഒടുക്കം കടമാകളെല്ലാം തീർത്തു വച്ച് കവാടങ്ങൾ കൊട്ടിയടച്ചു ഈ ക്ഷണം എന്നിലേക്ക്‌ മാത്രമായ് ആവാഹിച്ചെടുക്കുകയാണ് ... എനിക്കും നിനക്കുമിടയിലെ മരണമെന്ന ദൂരത്തെ മറികടന്നു കൊണ്ട് !

ഇന്ന് കാലത്തിന്‍റെ ദാഹമകറ്റാന്‍ വെമ്പുന്ന മിഴികളില്‍ വിരഹിണിയുടെ നിരാശകളില്ല. മറിച്ച്‌ കൈ മറഞ്ഞതെന്തോ തിരികെ ലഭിച്ചതിന്‍റെ സംതൃപ്തി മാത്രം .

കെട്ടുപിണഞ്ഞ കുടൽമാലകളിൽ നിന്നുതിരുന്ന രക്ത തുള്ളികളില്‍ എനിക്ക് കാണാം ആ വിളറിയ മുഖവും മടങ്ങി യെത്താൻ കൊതിക്കുന്ന പുഞ്ചിരിയും . ഈ ലഹരിയുണര്‍ത്തുന്ന വേദനയിലും മരിക്കുകയല്ല, ജീവിക്കുകയാവും നീ ...

എന്ന് സ്വന്തം യക്ഷി

Tuesday, 8 November 2011

പലായനം













യുവത്വം വറ്റിയ മനസുമായ് ആശുപത്രി കിടക്കയിലെ വിരസതയില്‍ നിദ്ര പൂണ്ടപ്പോള്‍; ഇരുട്ട് വെളിച്ചത്തെ വിഴുങ്ങിയ ന്നഴികയില്‍ കാല്ചിലമ്പിളക്കാതെ നന്ദ്യാര്‍വട്ടവും ചൂടി നീലപ്പനയില്‍ നിന്ന് വാതില്‍ പഴുതിലുടെ ഒളിച്ചു കടന്ന അവള്‍ മാറാരോഗിയായ യുവാവിന്റെ രക്തമൂറ്റി കുടിച്ചിരിക്കുന്നു. ശിരസില്‍ ലഹരി മുറുകും വരേയ്ക്കും കുടിച്ചു ! പക്ഷെ , അപ്പോഴേക്കും ശുന്യതയിലേക്ക് ഒളിച്ചോടിയ രോഗി , ചുണ്ടില്‍ ദ്രംഷ്ടകളുള്ള ഉന്മത്തയായ സുന്ദരിയെ രോഗക്കിടക്കയില്‍ തളച്ച് നീലപ്പനകള്‍ തേടി പലായനം ചെയ്തിരുന്നു .  

Sunday, 4 September 2011

makeup kit പ്രണയ കഥ













ക്യൂട്ടെക്സ്  ലിപ്സ്റ്റിക്കിനോട്  പ്രണയാഭ്യർത്ഥന നടത്തി ! ഇതു കണ്ടു ആധി കയറിയ ഐലൈനർ , ലിപ്സ്റ്റിക്കിന്റെ തറവാട്ടിലേക്ക് വിവാഹാലോചനയുമായ് മൂന്നാനായ മസ്കാരയെ അയച്ചു, ഒരു മുഴം മുൻപേ എറിഞ്ഞു .
എങ്കിലും   ലിപ്സ്റ്റിക്കിന് ക്യൂട്ടെക്സിനോടോ  ഐലൈനറിനോടോ യാതൊരു പ്രത്യേക താൽപ്പര്യവും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല അവൾ പണ്ട് മുതൽക്കെ പ്രണയിച്ചത് ചുവന്ന കുങ്കുമ പൊട്ടിനെ മാത്രമായിരുന്നു . പക്ഷെ ' Revlon ' തറവാട്ടിലെ പുന്നാര പെങ്ങൾ ധരിദ്രവാസിയും മുരടനുമായ കുങ്കുമത്തിൽ ആകൃഷ്ടയായ വിവരം ഒരു പരസ്യമായ രഹസ്യമായത് കൊണ്ട് കാട്ടുതീ പോലെ പ്രതികൂലികൾ കത്തിപടർന്നു.

അതുകൊണ്ട് തന്നെ ഇടവക വികാരി rev ഫാദർ : 'Foundation' ലിപ്സ്റ്റിക്കിൻറെ  പിതാവായ ലിപ്ഗ്ലോസ്സിനോട് വിശദീകരണം തിരക്കി . പൊതുവെ അഴകൊഴമ്പനായ അയാൾ പിടികൊടുക്കാതെ വരാലിനെ പോലെ വഴുതിയതിനാൽ വിഷയം നാട്ടുകൂട്ടത്തിന് വിട്ടു  .

കുടുംബ പാരമ്പര്യം , സാമ്പത്തികം , പ്രായം തുടങ്ങി ജാതകമടക്കം ഒത്തു നോക്കിയപ്പോൾ ചേരേണ്ടവയിലെല്ലാം വലിയ തോതിൽ വൈരുദ്ധ്യം വന്നത് കൊണ്ട് zero  size സുന്ദരിയെ, കുങ്കുമ പൊട്ടിന്റെ തയമ്പ് വീണ കൈകളിലെൽപ്പിക്കാതിരിക്കാൻ അന്നത്തെ vote n talk ൽ എതിർപ്പുകളുടെ ഗ്രഫ്  പൊന്തികൊണ്ടെ ഇരുന്നു . അവരുടെ കുടുംബങ്ങൾ തമ്മിൽ loreal ഉം lakme ഉം പോലെ കടുത്ത ശത്രുതയിലായിരുന്നെകിലും ലിപ്സ്റ്റിക് കുങ്കുമത്തെ വിട്ടുകൊടുക്കാൻ വിസമ്മധിച്ചു.

പക്ഷെ അവളുടെ ഇളയ സഹോദരൻ ലിപ് ലൈനർ ചിതലെടുത്ത ആമാടപെട്ടിയിലെക്കയക്ക്‌ തന്റെ പുന്നാര പെങ്ങളെ കെട്ടിച്ചയക്കുവാൻ ഒട്ടും തന്നെ തയ്യാറായിരുന്നില്ല .
മാത്രവുമല്ല  ആ നശിച്ച തറവാട്ടിലെ കെട്ടിലമ്മ കണ്മഷിയെ അവൻ പെരുവിരൽ മുതൽ മുടിതുമ്പ് വരെ വെറുത്തിരുന്നു . എഴുതിയാൽ പരക്കുന്ന കണ്മഷി  ഒരുവൾ കാരണമാണ്  ഐപെൻസിലുമായുള്ള തൻറെ വിശുദ്ധ  പ്രണയം തകരാൻ കാരണമായത് എന്നവൻ ഉറച്ചു വിശ്വസിച്ചു  .ലിപ് ലൈനർ  ആളൊരു വിപ്ലവകാരിയായത് കൊണ്ട്  തൻറെ സുഹൃത്തുക്കളായ പാൻ കേക്കിനെയും ഐഷാഡോയെയും കൂട്ടി പോടിഞ്ഞടർന്ന പെട്ടിയിൽ നിന്ന് കുങ്കുമത്തെയും  കുടുംബാഗങ്ങളെയും അടിച്ചിറക്കി , sticker പൊട്ടിനെ പ്രതിഷ്ടിച്ചു . എന്നിട്ട് വിവാഹവും നടത്തി .

ലിപ്സ്റ്റിക്കിന്  നന്മ വരുന്നത് മാത്രമേ ഇതുവരേക്കും അവളുടെ കൊച്ചനിയൻ പ്രവർത്തിച്ചിട്ടുള്ളൂ . മാത്രവുമല്ല നിർമല പ്രണയിനിയായിരുന്ന അവൾക്കു അപ്പോഴേക്കും കുങ്കുമത്തെ മടുത്തിരുന്നു . കാരണം ഒരൊറ്റ നിറത്തിൽ മാത്രം കാണുന്ന മഴയിൽ ഒലിച്ചിറങ്ങുന്ന കുങ്കുമത്തെക്കാൾ എത്രയോ ത്രില്ലിങ്ങാണ്  ആവശ്യാനുസരണം  മാറ്റി മാറ്റി കുത്താവുന്ന  new  buddy sticker bindhi