ഒരിക്കൽ വിഷണ്ണനായ ജിറാഫ് ഉറ്റ സുഹൃത്തായ ആമയോട് ഇങ്ങനെ പറഞ്ഞു തുടങ്ങി .
"ഈ ശിരസ്സ് തനിക്കുതന്നെ വിനയായി മാറിത്തുടങ്ങിയിരിക്കുന്നു . ഇനി വയ്യ ! മരങ്ങൾക്കിടയിലൂടെ ഓടിയടുക്കുമ്പോൾ ചില്ലകൾക്കിടയിൽ ഉടക്കുന്ന ശിരസ്സ് വലിയ ബുദ്ധിമുട്ട് തന്നെ ! "
ഇതു കേട്ട ആമ തന്റെ മനോവിഷമവും ഒളിച്ചു വെച്ചില്ല .
"അല്പ്പമെങ്കിലും നീട്ടം എന്റെ കുഞ്ഞു കഴുത്തിനുണ്ടായിരുന്നെങ്കിൽ വിശാലമായീ ലോകത്തെ എനിക്കും തലയുയർത്തി വീക്ഷിക്കാമായിരുന്നു "
എന്നും അങ്ങിനെയാണല്ലോ , ഉള്ളത് കൊണ്ട് തൃപ്‌ത്തി പ്പെടുന്നതിൽ അല്പം നീരസമെങ്കിലും പ്രകടമാക്കാത്ത സൃഷ്ടിക്ക് രൂപം നൽകാത്തത് ആരുടെ പിഴയാണ് ?
ഹേമന്തത്തിൽ നിന്ന് ശിശിരത്തിലേക്ക് രക്ഷപ്പെട്ടെത്തിയ പരധൂഷണ കാറ്റു പതിവ് പോലെ ഈ സംഭവ കഥയും ദൈവ്വ സന്നിധിയിൽ ചെന്ന് കൊളുത്തികൊടുത്തു!
നിരാശനായ ദൈവ്വം മനസ്സിൽ കുറിച്ചു -
" അടുത്ത സൃഷ്ടിയിലെങ്കിലും ഈ ക്യ്പ്പിഴ മായ്ച്ചുകളയുക തന്നെ വേണം .ജിറാഫിനു ആമയുടെതും ആമയ്ക്ക് ജിരാഫിന്റെയും ശിരസ്സ് ഘടിപ്പിക്കയെങ്കിൽ പരിഹാരമായല്ലോ ?"
കിംവദന്തി കാറ്റ് ഒട്ടും വിട്ടുകൊടുത്തില്ല .
"അപ്പൊ ഇന്നൊളമവർ ജീവിച്ചതോ ? ഈ മാറ്റത്തിന് ജന്തു സഭയിൽ അങ്ങ് എന്തുത്തരം നല്കും ?"
"അതിന്റെ ഉത്തരാമാണ് പരിണാമം "
മൂപ്പരെപ്പോഴും അങ്ങിനാ ഒന്നിലെങ്കിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് !!!