Monday 28 November 2011

മരണക്കുറിപ്പ്


കാമുകി (മിനി കഥ )

മറന്നുവെച്ച ഹൃദയം പോലും തിരിചെടുക്കാതെ
മരണം വമിക്കുന്ന താഴ്വരയില്‍ രാപ്പാര്‍ക്കാൻ കൂടെ ചേര്‍ത്തിരുന്നെങ്കില്‍ ...അറുതിയില്ലാത്ത കാത്തിരുപ്പിനോടുക്കം രാവിന്‍റെ കരിമ്പടത്തിനുള്ളില്‍ ശയിക്കാന്‍ ദേഹിയെ മാത്രം ക്ഷണിച്ചിട്ടും നീ വിസമ്മതി
ച്ചു! ഒടുക്കം കടമാകളെല്ലാം തീർത്തു വച്ച് കവാടങ്ങൾ കൊട്ടിയടച്ചു ഈ ക്ഷണം എന്നിലേക്ക്‌ മാത്രമായ് ആവാഹിച്ചെടുക്കുകയാണ് ... എനിക്കും നിനക്കുമിടയിലെ മരണമെന്ന ദൂരത്തെ മറികടന്നു കൊണ്ട് !

ഇന്ന് കാലത്തിന്‍റെ ദാഹമകറ്റാന്‍ വെമ്പുന്ന മിഴികളില്‍ വിരഹിണിയുടെ നിരാശകളില്ല. മറിച്ച്‌ കൈ മറഞ്ഞതെന്തോ തിരികെ ലഭിച്ചതിന്‍റെ സംതൃപ്തി മാത്രം .

കെട്ടുപിണഞ്ഞ കുടൽമാലകളിൽ നിന്നുതിരുന്ന രക്ത തുള്ളികളില്‍ എനിക്ക് കാണാം ആ വിളറിയ മുഖവും മടങ്ങി യെത്താൻ കൊതിക്കുന്ന പുഞ്ചിരിയും . ഈ ലഹരിയുണര്‍ത്തുന്ന വേദനയിലും മരിക്കുകയല്ല, ജീവിക്കുകയാവും നീ ...

എന്ന് സ്വന്തം യക്ഷി

1 comment:

  1. നന്നായി എഴുതാന്‍ കഴിയുന്നുണ്ടല്ലോ.തുടരാമായിരുന്നു കുറച്ചധികം എഴുതാമായിരുന്നു.

    ReplyDelete