Monday 11 June 2012

നിഴല്‍ക്കൂത്ത്‌


ചമയങ്ങളോരുങ്ങി

ഛയങ്ങള്‍ നിരന്നു .

ചലനങ്ങളൊക്കെയും ചേര്‍ത്തു കെട്ടി ,

നിഴലാട്ടത്തിന്നോരുങ്ങി .

കപട മിഴികളില്‍ കരിമഷിയെഴുതി ,

മൂഡുപടങ്ങളണിഞ്ഞു .

ഇരുണ്ട ചുണ്ടില്‍  പുഞ്ചിരി തേച്ചു

മിനുക്കിയോതുക്കിയ  വാര്‍മുടി ചൂടി .

ചമയം  സമ്പൂര്‍ണം ,

ഭാവം  നിഷ്‌കളങ്കം .

ഇനി നിഴലാട്ടമാകം :

മൊഴികളില്‍ പുഞ്ചിരിയടര്‍ന്നു വീണു ,

പക്ഷെ നിഴലുകള്‍ നിലവിളി മുഴക്കി !

പരിഭ്രമം കടിചോതുക്കി ,

വീണ്ടും ശ്രമിച്ചകൊണ്ടാ

മിഴിനീര്‍ തുള്ളിയിറ്റു വീഴ്ത്തി ,

പിന്നെയും നിഴല്‍ ചതിച്ചു !

അവ പ്രതിഫളിച്ചതട്ടഹാസങ്ങളായ് മാത്രം !

അടവുകള്‍ പാളിയ ജാള്യതയില്‍ ,

പതിയെ വേതിയോഴിഞ്ഞു കൊണ്ടോര്‍ത്തു :

ഇന്നോളമാടിയ  നിഴലട്ടമെന്തേ  

ഇന്നി നിഴലുകളാടായ്ക ?

പകര്‍ന്നട്ടത്തിന്നോരുങ്ങായ്ക ?