Monday 30 September 2013

വാർദ്ധക്യം (മിനി കഥ )


















വധുവിനെ ആവശ്യമുണ്ട്

നായർ യുവാവ് (72).പാപ ജാതകം ,7 ൽ ചൊവ്വ (ചതയം).
ex - military . വിഭാര്യൻ . സാമ്പത്തീകം, ജാതി തുടങ്ങിയവ പ്രശ്നമല്ല .സമ്പന്നൻ .
ഡിമാൻറ്റുകളില്ല . അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു .

NB : 18 നും 23 നും മധ്യയുള്ള സുന്ദരികളായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു . പുനർവിവാഹമോ ആദ്യ വിവാഹമോ ആവാം . വീട്ടുജോലി , ഹോം നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ പ്രാമുഖ്യമുള്ളവർക്ക് മുൻഗണന.

താല്പര്യമുള്ളവർ ബന്ധപ്പെടുക

ശങ്കര നാരായണൻ
കുലശേകരപുരം
തൃശൂർ 18

അനീതി (മിനി കഥ )













അതി വേഗം ബഹു ദൂര മാണ് സർക്കാർ!
നേട്ടങ്ങൾ ചില്ലറയല്ല , നൊട്ടുകെട്ടുകളായ് തന്നെയുണ്ട്‌ .
മുൻ‌തൂക്കം സുതാര്യമായ ഭരണശൈലിക്കായത് കൊണ്ട് ജനകീയനായ പുണ്യാളൻ പാവങ്ങളുടെ വിളി കേട്ടു.

അങ്ങിനെ ഒരു രൂപയ്ക്കു അരി നല്കി! .
മായം കലർന്ന മന്നെണ്ണയും ഉച്ചുകുത്തിയ ഗോതമ്പും നല്കി , ഒപ്പം കിടന്നുറങ്ങാൻ മൂന്നര സെന്റിൽ ബംഗ്ലാവും . പക്ഷെ അടപ്പ് കല്ലിനു മുകളിൽ തീ പുകയുമ്പോൾ മണ്‍കലത്തിലിട്ടു    വേവിച്ചേ ടുക്കാൻ  പുഴുത്ത അറിയോടൊപ്പം ശുദ്ധ ജലം മാത്രം വെചു നീട്ടാൻ വിസ്മരിച്ചു . അതിനു ഒരു ലിറ്റർറിന്റെ കുപ്പിക്ക്‌ പോലും ഇരുപതു രൂപ വീതം ചിലവുണ്ടായിരുന്നത്രേ !!!

മനപ്പൂർ വ്വ മല്ല തികച്ചും യാതിർശ്ചികം!

Thursday 26 September 2013

കൂട്ടണോ അതോ കുറക്കണോ ?















കൂട്ടിക്കൂട്ടി കുറഞ്ഞുപോയതിന്റെ പേര് 'കൂട്ടാന്‍'!
അപ്പോള്‍ കുറച്ചു കുറച്ചു കൂട്ടിയതോ ?
എന്ത് തന്നെയായാലും  കൂട്ടി കൂട്ടി വന്നപ്പോ ,
കണക്കു മാഷ് നന്നായി കുറച്ചു, വിചാരിച്ചതിലുമധികം!
കണക്കായി പോയ് !
അതുകൊണ്ടാവം കൂട്ടാന്‍ കൂട്ടിക്കൊണ്ടിരിക്കെ ,
കുറഞ്ഞ പേപ്പര്‍ കണ്ട അമ്മ ,
കുറച്ചു കുറച്ചായി കൂട്ടി വച്ച പൈസയത്രയും
ഒരു കൂറുമില്ലാതെ കൂടെക്കൊണ്ട് പോയത് .
കൂട്ടിക്കൂട്ടി വന്നപ്പോ കണക്കു മാഷ് കുറച്ചതിന്റെ കുറവ്
എത്ര കൂടുതലാവുമെന്നു കരുതിയില്ല !
ഇപ്പൊ ഞാന്‍ വീണ്ടും കൂട്ടുകയാ,
കുറച്ചു മുന്‍പേ പീച്ചിക്കൂട്ടിയ കുറഞ്ഞ

മാര്‍ക്കിന്റെ കൂട്ടത്തില്‍ കൂടാത്ത കടലാസ് കഷ്ണങ്ങള്‍ ...!
!

Wednesday 25 September 2013



' 5'3'' ഉള്ള  കല്ലറ  വെട്ടൂ
എന്നിലെ മനുഷ്യന്‍  മരിച്ചി രിക്കുന്നു .
മൂന്നാം പക്കം  ഉയര്‍ത്തെണീക്കാന്‍
ഉള്ളിലെ തീവ്രമോഹങ്ങള്‍
മുറവിളി കൂട്ടും  മുന്‍പേ
ചീഞ്ഞളിഞ്ഞ ഹൃദയം മറവു ചെയ്യൂ'   

     

പ്രണയം പൂത്ത കഥ

പ്രണയം   പൂത്തു,
തൃസന്ധ്യ ചുവന്നപാടെ
മിഴികള്‍ കൂമ്പി അടഞ്ഞ നേരം,
മദാലസയായ ചുണ്ടുകള്‍
വിറയാര്‍ന്ന നിമിഷം ,
കവിള്‍ത്തടം തുടുത്തൂ,
കുപ്പിവളകളുടഞ്ഞു,
കൊലുസ്സിന്റെ താളമിടറി!
ടിക് ടിക് ശബ്ദവും ,
അലങ്കോലമായ ഹൃദയത്തിന്റെ
നാലറകളും നാണത്താല്‍
മുഖം   പൊത്തി!
പ്രണയം   പൂക്കുകയായിരുന്നു ...
കാന്‍സര്‍ കോശങ്ങള്‍
കത്തിപടരും   പോലെ ,
ഹൃദയ ഭിത്തികളില്‍
പടര്‍ന്നു   കയറീ  പ്രണയം .
അത്  പൂത്തൂ, കായ്ച്ചു .
(ദു:)ഗന്ധം  പരത്തീ...
വീണ്ടും പൂത്തു കൊണ്ടേയിരുന്നു .
പൂത്തു പൂത്തു പൂപ്പല്‍ കയറി ,
വ്രണം നരച്ചു വികൃതമായ
പ്രണയം ചത്തു...!
എന്നിട്ടുമതു പൂത്തുകൊണ്ടേയിരുന്നു,
കീമോ കഴിഞ്ഞിട്ടും
വിട്ടൊഴിയാത്ത
അര്‍ബുദമെന്ന പോല്‍ !

യൂഷ്വൽ ക്ലീഷേ ഫോണിംഗ്‌



പരിഷ്കരിച്ച നിയമാവലി

ആക്റ്റിവിറ്റി മോഡൽ

"ഹലോ, ആരാ ?"
[നിർബന്ധമായ നിയമം ' hell' ow]
"ഇത് ഞാനാ ഐസക്‌ " [ പേര്  ]
"എന്തൊക്കെയുണ്ട് വിശേഷം ?"
[ടെലിഫോണ്‍ സംഭാഷണത്തിന്റെ ആദ്യ പടി .
മുൻകൂട്ടി രചിച്ച ചോദ്യം നമ്പർ 1]

"ഓ,നല്ല വിശേഷം.പതിവില്ലാതെ എന്താ ഒരു ഫോണ്‍ കാൾ ?"
[റെഡിമയ്ഡ് മറുപടി  !  ]
"പ്രത്യെകിച്ചോന്നുല്ല .  എന്താ പരുപാടി ? "
[ഇതിന്റെ പേരാണ്  കുശലന്യേഷണം.]

*1 "ഇന്ന് സണ്‍‌ഡേ അല്ലെ  , ഓഫീസുണ്ടായിരുന്നില്ല . ഫുഡ്‌ ഓർഡർ ചെയ്തിട്ടുണ്ട്. പിന്നെന്താ , ഇപ്പൊ fb യിലാ . ചെട്ടത്തീം കുട്ട്യോളും എവിടെക്കാ പോയെ?
ഞാൻ ഈ ഉമ്മറപടിയിലിരിപ്പുണ്ടായിരുന്നു.പക്ഷെ അവരാരും കണ്ടില്ല  ."

*2 "ഷോപ്പിംഗിനു പോയതാ . കൊറച്ചുകൂടി കഴിഞ്ഞാൽ friends ഉം relatives സോക്കെ എത്തില്ലേ ....
ഞാനത് മറന്നു ! നിന്നെ വിളിച്ചത് എന്തിനാന്നു വെച്ചാൽ ,വല്ല്യേ കാര്യോന്നും ഇല്ല .... ഇന്നലെ നമ്മുടെ അമ്മ ഉരുണ്ടുവീണു മരിച്ചു . നീ നല്ല ഉറക്കമായിരുന്നതുകൊണ്ട് disturb ചെയ്യണ്ടാന്ന് കരുതി . busy അല്ലെങ്കിൽ താഴേക്ക്‌ ഒന്ന് വന്നിട്ട് പോ. event management group  നെ എല്പ്പിച്ചിട്ടുണ്ട് .      "

*3 "ഒരു മിനിറ്റെ..., ഒന്ന് രണ്ടു notifications കൂടി  പെന്റ്റിംങ്ങുണ്ട്. അതൊന്നു ചെക്ക്‌ ചെയ്തിട്ട്  പാർലറിലൊന്നു കേറിയൊരു cleanup ഉം കഴിഞ്ഞു വരം. see you bye . "
"take care sweety ,bye"
[സംഭാഷണത്തിന്റെ അന്ത്യ ഭാഗം തെനൊലിക്കുന്ന പഞ്ഞി വാക്കുകളായാൽ ആത്മ ബന്ധം ആഴമുള്ളതായി അനുഭവപ്പെട്ടേക്കാം ]

NB :
 note  1:    *1,*2,*3 മുതലായ ശകലങ്ങളിൽ വിഷയാവതരണത്തിൽ  മാത്രം               വ്യതാസം  നല്കി വിവിധ  സന്ദർഭങ്ങളിൽ പരാമർശിക്കാവുന്നതാണ്!
note   2:   ചില new generation പ്രയോഗങ്ങൾ മേമ്പോടിയായി കുത്തിനിറയ്ക്കുന്നതും  പൊള്ളയായ വാക്കുകൾക്കു പുതുരൂപമെകാൻ സഹായകമാവും .



.

Monday 23 September 2013

ദേവാസുരം
















 ദേവന്മാരെ    മാത്രം   തേടിയോ   ഈ   യാത്ര ?
 എങ്കിൽ    ഓർക്കുക ,
 ദേവന്മാരിലും    അസുരഗണമുണ്ട്!
 രാക്ഷസന്മാരിലും   നന്മ   നിറഞ്ഞ   ദേവന്മാരുണ്ട് !

Saturday 21 September 2013

ഇവൾ സു'കന്യ'


അമ്മിഞ്ഞ പാലിന്റെ ഗന്ധമുണ്ട് ആ കുഞ്ഞുചുണ്ടുകളില്‍ . വെളുത്ത പത മേല്‍ചുണ്ടിന്റെ അഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുവീണിരുന്നു. കുഞ്ഞു നെറ്റിയില്‍ ഒരിക്കല്‍ക്കൂടി അമര്‍ത്തി   ചുംബിച്ചു ,  ഈറ്റുനോവിന്റെ നിര്‍വൃതിയില്‍ നിന്ന് ഉദിച്ചുയര്‍ന്ന മാതൃത്വത്തെ കുഴിവെട്ടി മൂടി, അവള്‍ അത് ചെയ്തു.  വെറും ആറു  അസ്തമയങ്ങള്‍ക്ക് മുന്‍പ് തുടകള്‍ക്കിടയിലൂടെ   ഊര്‍ന്നിറങ്ങിയ മഞ്ഞുകണത്തെ 'സുഭദ്രമായി' കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടവള്‍ (കപട ) മാന്യതയുടെ വലിയ ലോകത്തേക്ക് ഓടിപ്പോയി .

ഒരുപക്ഷേ, മുകളില്‍ പ്രസ്താവിച്ച അനിവാര്യമായ ചടങ്ങില്‍ നിന്ന് ഒരുക്ഷണമെങ്കിലും ചപലവികാരങ്ങളാല്‍ അവള്‍ ഇടറിപ്പോയിരുന്നെങ്കില്‍, ആ  വലിയലോകത്തെ ചെറിയ   ഹൃദയങ്ങള്‍ സു'കന്യ'യായ അവളെ വെറും രണ്ടക്ഷരം കൊണ്ട്  പച്ചയ്ക്കു രുചിച്ചിട്ടുണ്ടാകും .  'വേ 'യില്‍  തുടങ്ങി  'ശ്യ '  യില്‍   അവസാനിക്കുന്ന   രണ്ടക്ഷരംകൊണ്ട് !

അതുകൊണ്ടു  മാത്രമാവാം മാന്യയായ * അവളതുചെയ്തത് .

[അറിവ് കൂടി കൂടി ഭ്രാന്തായവര്‍ക്ക് വേണ്ടി

*മാന്യത (v): വൈകല്യങ്ങളും കപടനാട്യങ്ങളും മറച്ചുവച്ചു സുഗുണശിരോമണിയെന്നു സ്വയം ധരിക്കുന്ന മനുഷ്യാവസ്ഥ .

*മാന്യന്‍(n): മേല്‍പറഞ്ഞ മാന്യത ഭൂഷണമാക്കിയ വ്യക്തി.]

ഒന്നും ഒന്നും ചേര്‍ന്ന് മൂന്നായി പിരിഞ്ഞ ആ  കാളരത്രിയുടെ ത്രസിപ്പിക്കുന്ന ചിത്രകഥ അങ്ങാടിപ്പാട്ടായി Remix  ചെയ്യപ്പെടുന്നതിലും എത്രയോ ഭേദമാണ് തെരുവുപട്ടികള്‍ മദിക്കുന്ന   കുപ്പക്കൂന ! 9 മാസവും 12 ദിവസവും തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച പെണ്‍കുഞ്ഞിനെ അതിലും സുരക്ഷിതമായ ഒരിടത്ത് ഒളിപ്പിച്ചുവച്ചവള്‍ മാന്യതയുടെ ലോകത്തേക്ക് ഓടിപ്പോയി !

Wednesday 18 September 2013

ഭ്രാന്ത്
















എനിക്കു ഭ്രാന്താണ് !
മുഴുത്ത 'ഭ്രാന്ത്' .
ഭ്രാന്തിയെപ്പോലെ
എല്ലാം   മറക്കാന്‍,
സമാധാനിക്കാന്‍
ഭ്രാന്തില്ലാത്ത ഈ
മുഴുഭ്രാന്തിക്കെങ്ങനെയാണാവുക?

ഇന്നെന്റെ മരണമായിരുന്നു













നിങ്ങൾക്കറിയുമോ ?
ഇന്നെൻറെ      മരണമായിരുന്നു !
നിശ്ചയിച്ചുറ പ്പിച്ച      തീയതിയിൽ ,
രഹുകാലത്തിനപ്പുറം ,
വിനാഴികകൾക്കിടയിലൂടെ    ഊർന്നിറങ്ങാൻ
മരണത്തെ      ഞാൻ    ക്ഷണിച്ച     സുദിനം !
പക്ഷെ ,    ഞാനാ    സത്യം     തിരിച്ചറിഞ്ഞിരിക്കുന്നു -
നാളുകളായ്     മരണമെന്നെ     വന്ജിക്കുകയായിരുന്നെന്ന    നഗ്നസത്യം .
തെക്കോട്ടു    തിരിയിട്ട   നിലവിളക്കും
ഒരുക്കിവച്ച   കോടിമുണ്ടും
വലിച്ചെറിഞ്ഞശുദ്ധമാക്കിയിട്ടും
കലിയടങ്ങാതെ - വായ്ക്കരിക്കൊരുക്കിയ  പച്ചരിയും  കുഴിച്ചുമൂടി.


ഞാൻ    ക്ഷണിച്ചു    വരുത്തിയ   എന്റെ    മരണം
വഴിമദ്ധ്യേ    പരസ്ത്രീകളുമായി      മടങ്ങുകയായിരുന്നത്രേ
ഒടുക്കം     ഇനിയൊരിക്കലും    കാണാൻ    മുതിരരുതെന്ന
തക്കീതോടെ    കത്തയച്ചുകൊണ്ട് -
പീ ഡിതനായ    ഉടയവനു     മുൻപിൽ    മുട്ടുമടക്കി ,
തപസാരംഭിച്ചു    -
ഭീഷ്മ    പിതാമഹന്റെ    ശരശയ്യക്ക് വേണ്ടി!

കുരിശുയുദ്ധം












ഞാൻ   ഒരു   കുരിശാണ് !

പൊന്നിൻ കുരിശോ   അതോ   ചപ്പാകുരിശോ -
യെന്നു    തീരുമാനിക്കെണ്ടാവർ   നിങ്ങൾ    തന്നെ !

തിരഞ്ഞെടുക്കാം 
ഇതാ   ഈ  കവാടങ്ങൾക്കപ്പുറത്തെ -
വെണ്ണകല്ലിൽ   പതിയിരിക്കും
നന്മ    നിറഞ്ഞ   രാക്ഷസിയെ
ഉപേക്ഷിക്കയുമാവം !



.