Saturday, 1 June 2013

അപരിചിതൻ

  












ഇനിയുമീ  പ്രണയം പേറുവാൻ വയ്യ !
അപരിചിതനായ  പരിചിതനു വേണ്ടി ,
ഇനിയുമീ  പ്രണയം പേറുവാൻ  വയ്യ .
ഇരുളിൻറെ  ജാലക  പാളികൾ നീക്കി 
ഇനിയുമീ  മിഴികൾ തെങ്ങുന്നതെന്തിനൊ ?
 സുപരിചിതനായോ  അപരന്നു  വേണ്ടിയോ -
അതോ  , പിറവികൊണ്ടുടനെ  യമപുരി പൂകിയ
ചാപിള്ളയാം  നിർമല  പ്രണയത്തിനായോ ?

Tuesday, 2 April 2013

പട്ടിണിപാവങ്ങൾ


യക്ഷികള്‍ പട്ടിണിയിലായി !
'ഇരവില്‍ രണദാഹം തീര്‍ത്തിരുന്ന  അവര്‍ക്കും ഇരുട്ട് വീണാല്‍ പുറത്തിറങ്ങാന്‍ കേരളത്തിലേ 'സല്‍സ്വഭാവികളായ മനുഷ്യരെയോര്‍ത്തു' ഭയമാത്രേ ! മാത്രവുമല്ല ഇനി അബദ്ധത്തില്‍ ആപത്തുകള്‍വല്ലതും   സമ്പവിച്ചുവെന്നിരിക്കെ  'നല്ലവരായ വല്യമ്മമാര്‍ ' തങ്ങളുടെ വസ്ത്രധാരണത്തെയും സ്വഭാ യവശുദ്ധിയെയും വരെ വലിയ തോതില്‍ പുകഴ്ത്തിയെന്നിരിക്കും .  അഥവ  യാതോരവിവേകവും പിണഞ്ഞില്ലെങ്കിലെങ്ങനെ സദാ കര്‍മ്മനിരതരായ സദാചാര പോലിസിന്റെ  കണ്ണുകള്‍ വെട്ടിച്ച് യവ്വനയുക്തരായക്ഷികള്‍ക്ക് എങ്ങിനെ   കടന്നു കളയനാകും ?'

'അങ്ങിനെ  ഒരു തുള്ളി രക്തം പോലും കുടിനീരായി ലഭിക്കാതെ അവരും പട്ടിണിയിലായി . രാത്രി സഞ്ചാരിണികള്‍  എന്ന ചീത്ത പേര് നിലനില്‍ക്കെ    സദാചാര  വിരോധികള്‍ എന്ന ലേബല്‍ കൂടി വീണു  കിട്ടിയാല്‍ പാടെ  നാണക്കേടാകുമേന്നതില്‍  സംശയമേതുമില്ലല്ലോ ! കാരണം മരണം പോലും സാധ്യമല്ലാത്ത അവര്‍ക്കു  ജീവിക്കുകയല്ലാതെ  മറ്റെന്തു മാര്‍ഗം ?

'ഏഴിലം പാലകളില്‍ നിന്നും കരിമ്പനകളില്‍ നിന്നും പട്ടിണിയുടെ രോദനം മാത്രം !'

ഒടുവില്‍ അവര്‍ ദൈവത്തോട് പരാതിപെട്ടു :

'ആലില്‍  ആണി അടിക്കപെടുന്നതിലും ധയിന്യമത്രേ  യീ ജീവിതം !

ദ്രുത ഗതിയില്‍ പ്രശ്‌ന പരിഹാരമായില്ലെങ്കില്‍  ഈ വംശം  തന്നെ നിലച്ചു പോകുമെന്ന് തീര്‍ച്ച  ! പിന്നെ  നീലിയുടെയും ,താത്രികുട്ടിയുടെയും കഥകള്‍  മാത്രം ഭാക്കി . '

മന്ദഹസിച്ചു കൊണ്ട് ദൈവം  മറുപടി നല്‍കി :

'പ്രിയ  സോദരിമാരെ , ഈ  നശിച്ച കാലത്തില്‍ നിങ്ങള്‍ വെറും യക്ഷികളായിരുന്നിട്ടു  യാതൊരു പ്രയോചനവും ഇല്ല . അതിനാല്‍  എത്രയും പെട്ടെന്ന് തന്നെ 'നീണ്ടു കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് രക്തമൂറ്റി കുടിക്കുകയും  ശരവേഗത്തില്‍ പറന്നുയരുകയും  ചെയ്യുന്ന ഭീകര സത്വങ്ങളായി

പരിണ മിച്ചുകൊല്ലുക  .'

ദൈവം കല്‍പിച്ചു :

'യക്ഷികള്‍  ഇനിമുതല്‍  കൊതുകുകളായി  പരിണമിച്ചു  കൊള്ളുക !!!'

Tuesday, 13 November 2012

ഇരുട്ട്










 



ഇരുട്ടിനെ എനിക്ക് ഭയമാണ്.
അതിന്‍റെ സ്വഭാവം പ്രവചനാതീതവും!
ഇരുട്ടിനു സുഖവും  ദുഖവുമുണ്ട് ,
പ്രണയവും  ക്രുരതയുമുണ്ട് .
ചിലപ്പോള്‍ അധരങ്ങളില്‍  ചുംബനങ്ങള്‍ -
സമ്മാനിച്ച്‌ കോമ്പല്ലുകള്‍  കുത്തിയിരക്കും !
മറ്റുചിലപ്പോള്‍ , ഒരു  തലോടല്‍ കൊണ്ട് -
രസകരമായി  കൊല്ലും !
വിശ്വസിക്കേണ്ടതെതെന്നറിയില്ല 
അവിശ്വസിക്കേണ്ടതെതെന്നും.
ആത്മാവിനെ വശികരിക്കുന്ന മോഹങ്ങളെയോ ?
ഇരുട്ടിന്‍റെ ക്രുരവിനോതങ്ങളെയോ?
ഞാന്‍ കൂടെ കുട്ടേണ്ടു ...

കയറും പാലും പ്രണയവും


പഴകും തോറും ,

പിരിയുന്നതാണ്  പാല്‍ !

പിരിക്കും തോറും ,

അടുക്കുന്നതാണ് കയര്‍ !

ഇതിലേതിനോടത്രേ

പ്രണയത്തിനു സദൃശ്യം ?

പഴകും തോറും പിരിയാന്‍-

ശ്രമിക്കുന്ന  പാലിനോടോ  ?

അതോ , പിരിക്കാന്‍  ശ്രമിക്കവേ

കൂടുതല്‍ മുറുകുന്ന  കയറിനോടോ ?

Monday, 11 June 2012

നിഴല്‍ക്കൂത്ത്‌


ചമയങ്ങളോരുങ്ങി

ഛയങ്ങള്‍ നിരന്നു .

ചലനങ്ങളൊക്കെയും ചേര്‍ത്തു കെട്ടി ,

നിഴലാട്ടത്തിന്നോരുങ്ങി .

കപട മിഴികളില്‍ കരിമഷിയെഴുതി ,

മൂഡുപടങ്ങളണിഞ്ഞു .

ഇരുണ്ട ചുണ്ടില്‍  പുഞ്ചിരി തേച്ചു

മിനുക്കിയോതുക്കിയ  വാര്‍മുടി ചൂടി .

ചമയം  സമ്പൂര്‍ണം ,

ഭാവം  നിഷ്‌കളങ്കം .

ഇനി നിഴലാട്ടമാകം :

മൊഴികളില്‍ പുഞ്ചിരിയടര്‍ന്നു വീണു ,

പക്ഷെ നിഴലുകള്‍ നിലവിളി മുഴക്കി !

പരിഭ്രമം കടിചോതുക്കി ,

വീണ്ടും ശ്രമിച്ചകൊണ്ടാ

മിഴിനീര്‍ തുള്ളിയിറ്റു വീഴ്ത്തി ,

പിന്നെയും നിഴല്‍ ചതിച്ചു !

അവ പ്രതിഫളിച്ചതട്ടഹാസങ്ങളായ് മാത്രം !

അടവുകള്‍ പാളിയ ജാള്യതയില്‍ ,

പതിയെ വേതിയോഴിഞ്ഞു കൊണ്ടോര്‍ത്തു :

ഇന്നോളമാടിയ  നിഴലട്ടമെന്തേ  

ഇന്നി നിഴലുകളാടായ്ക ?

പകര്‍ന്നട്ടത്തിന്നോരുങ്ങായ്ക ?


Wednesday, 4 April 2012

മരിച്ച ചെരിപ്പുകള്‍


അഴുകിയ  വള്ളികള്‍  വിണ്ടുകീറി,

പിന്നിയ   പാളികള്‍   അടര്‍ന്നുവീണു .

ചേറിന്‍   വട   വമിക്കും   'ഷൂസിന്‍ '

വിടവുകള്‍   പോലും   പഴകി!

ഉറ്റ തോഴര്‍ 'സോക്‌സു'കള്‍

പോലുമറച്ചു   മാറി ,

കാലമിത്രയും കൂടെനടന്ന കാലുകളും!

ആരണ്ട തെരുവിന്‍ ക്രുരതയില്‍വലിച്ചെറിഞ്ഞു ഒന്ന്,

മറ്റൊന്നെവിടെയോ നഷ്ടമായ്....

കോഴി കൂകും മുന്‍പേ ,

കൂമനുറങ്ങും മുന്‍പേ,

 പ്രവാചകനെ പിന്തള്ളിയപത്രോസിന്‍ പിന്‍മുറക്കാരാമവര്‍

 നക്‌നപാദരായ്  നടന്നു :പുതിയോന്നിനെ  തേടി !

Tuesday, 27 December 2011

പ്രണയം


കപടമാ  വിഷം നുകര്‍ന്ന നിമിഷം ,
ഇടറിയ തൊണ്ടയി
ലസഹ്യമിതെന്തോ  കുരുങ്ങി !
'അരുതെ'ന്ന  നിശ്വാസമാകാം,
അതോ മതുരിക്കുമോര്‍മ്മ തന്‍  ചവര്‍പ്പോ?
കണ്ണിരിനണ പൊട്ടും മുന്‍പേ
ബണ്ടുകള്‍ കെട്ടി ,
ചങ്കിലെ  ച്ചുടുകട്ടയില്‍ കോരിയൊഴിച്ചു.
ചുണ്ടില്‍ വിളറിയ ചെറുസ്മിതം വെച്ചുകെട്ടി
തിരികെയലസമായ് നടന്നപ്പോളറിഞ്ഞു .
പാതി പകുത്ത ഹൃദയത്തിന്റെ
പ്രണയ മോന്തായം തകര്‍ന്നപ്പോളുണ്ടായ
ഉള്ളു പൊള്ളുന്ന നോവാണെന്ന്.