Saturday, 1 June 2013
Tuesday, 2 April 2013
പട്ടിണിപാവങ്ങൾ
'ഇരവില്‍ രണദാഹം തീര്‍ത്തിരുന്ന അവര്‍ക്കും ഇരുട്ട് വീണാല്‍ പുറത്തിറങ്ങാന്‍ കേരളത്തിലേ 'സല്‍സ്വഭാവികളായ മനുഷ്യരെയോര്‍ത്തു' ഭയമാത്രേ ! മാത്രവുമല്ല ഇനി അബദ്ധത്തില്‍ ആപത്തുകള്‍വല്ലതും സമ്പവിച്ചുവെന്നിരിക്കെ 'നല്ലവരായ വല്യമ്മമാര്‍ ' തങ്ങളുടെ വസ്ത്രധാരണത്തെയും സ്വഭാ യവശുദ്ധിയെയും വരെ വലിയ തോതില്‍ പുകഴ്ത്തിയെന്നിരിക്കും . അഥവ യാതോരവിവേകവും പിണഞ്ഞില്ലെങ്കിലെങ്ങനെ സദാ കര്‍മ്മനിരതരായ സദാചാര പോലിസിന്റെ കണ്ണുകള്‍ വെട്ടിച്ച് യവ്വനയുക്തരായക്ഷികള്‍ക്ക് എങ്ങിനെ കടന്നു കളയനാകും ?'
'അങ്ങിനെ ഒരു തുള്ളി രക്തം പോലും കുടിനീരായി ലഭിക്കാതെ അവരും പട്ടിണിയിലായി . രാത്രി സഞ്ചാരിണികള്‍ എന്ന ചീത്ത പേര് നിലനില്‍ക്കെ സദാചാര വിരോധികള്‍ എന്ന ലേബല്‍ കൂടി വീണു കിട്ടിയാല്‍ പാടെ നാണക്കേടാകുമേന്നതില്‍ സംശയമേതുമില്ലല്ലോ ! കാരണം മരണം പോലും സാധ്യമല്ലാത്ത അവര്‍ക്കു ജീവിക്കുകയല്ലാതെ മറ്റെന്തു മാര്‍ഗം ?
'ഏഴിലം പാലകളില്‍ നിന്നും കരിമ്പനകളില്‍ നിന്നും പട്ടിണിയുടെ രോദനം മാത്രം !'
ഒടുവില്‍ അവര്‍ ദൈവത്തോട് പരാതിപെട്ടു :
'ആലില്‍ ആണി അടിക്കപെടുന്നതിലും ധയിന്യമത്രേ യീ ജീവിതം !
ദ്രുത ഗതിയില്‍ പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ഈ വംശം തന്നെ നിലച്ചു പോകുമെന്ന് തീര്‍ച്ച ! പിന്നെ നീലിയുടെയും ,താത്രികുട്ടിയുടെയും കഥകള്‍ മാത്രം ഭാക്കി . '
മന്ദഹസിച്ചു കൊണ്ട് ദൈവം മറുപടി നല്‍കി :
'പ്രിയ സോദരിമാരെ , ഈ നശിച്ച കാലത്തില്‍ നിങ്ങള്‍ വെറും യക്ഷികളായിരുന്നിട്ടു യാതൊരു പ്രയോചനവും ഇല്ല . അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ 'നീണ്ടു കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് രക്തമൂറ്റി കുടിക്കുകയും ശരവേഗത്തില്‍ പറന്നുയരുകയും ചെയ്യുന്ന ഭീകര സത്വങ്ങളായി
പരിണ മിച്ചുകൊല്ലുക .'
ദൈവം കല്‍പിച്ചു :
'യക്ഷികള്‍ ഇനിമുതല്‍ കൊതുകുകളായി പരിണമിച്ചു കൊള്ളുക !!!'
Tuesday, 13 November 2012
ഇരുട്ട്
ഇരുട്ടിനെ എനിക്ക് ഭയമാണ്.
അതിന്‍റെ സ്വഭാവം പ്രവചനാതീതവും!
ഇരുട്ടിനു സുഖവും ദുഖവുമുണ്ട് ,
പ്രണയവും ക്രുരതയുമുണ്ട് .
ചിലപ്പോള്‍ അധരങ്ങളില്‍ ചുംബനങ്ങള്‍ -
സമ്മാനിച്ച് കോമ്പല്ലുകള്‍ കുത്തിയിരക്കും !
മറ്റുചിലപ്പോള്‍ , ഒരു തലോടല്‍ കൊണ്ട് -
രസകരമായി കൊല്ലും !
വിശ്വസിക്കേണ്ടതെതെന്നറിയില്ല
അവിശ്വസിക്കേണ്ടതെതെന്നും.
ആത്മാവിനെ വശികരിക്കുന്ന മോഹങ്ങളെയോ ?
ഇരുട്ടിന്‍റെ ക്രുരവിനോതങ്ങളെയോ?
ഞാന്‍ കൂടെ കുട്ടേണ്ടു ...
Monday, 11 June 2012
നിഴല്‍ക്കൂത്ത്
ചമയങ്ങളോരുങ്ങി
ഛയങ്ങള്‍ നിരന്നു .
ചലനങ്ങളൊക്കെയും ചേര്‍ത്തു കെട്ടി ,
നിഴലാട്ടത്തിന്നോരുങ്ങി .
കപട മിഴികളില്‍ കരിമഷിയെഴുതി ,
മൂഡുപടങ്ങളണിഞ്ഞു .
ഇരുണ്ട ചുണ്ടില്‍ പുഞ്ചിരി തേച്ചു
മിനുക്കിയോതുക്കിയ വാര്‍മുടി ചൂടി .
ചമയം സമ്പൂര്‍ണം ,
ഭാവം നിഷ്‌കളങ്കം .
ഇനി നിഴലാട്ടമാകം :
മൊഴികളില്‍ പുഞ്ചിരിയടര്‍ന്നു വീണു ,
പക്ഷെ നിഴലുകള്‍ നിലവിളി മുഴക്കി !
പരിഭ്രമം കടിചോതുക്കി ,
വീണ്ടും ശ്രമിച്ചകൊണ്ടാ
മിഴിനീര്‍ തുള്ളിയിറ്റു വീഴ്ത്തി ,
പിന്നെയും നിഴല്‍ ചതിച്ചു !
അവ പ്രതിഫളിച്ചതട്ടഹാസങ്ങളായ് മാത്രം !
അടവുകള്‍ പാളിയ ജാള്യതയില്‍ ,
പതിയെ വേതിയോഴിഞ്ഞു കൊണ്ടോര്‍ത്തു :
ഇന്നോളമാടിയ നിഴലട്ടമെന്തേ
ഇന്നി നിഴലുകളാടായ്ക ?
പകര്‍ന്നട്ടത്തിന്നോരുങ്ങായ്ക ?
Wednesday, 4 April 2012
മരിച്ച ചെരിപ്പുകള്‍
അഴുകിയ വള്ളികള്‍ വിണ്ടുകീറി,
പിന്നിയ പാളികള്‍ അടര്‍ന്നുവീണു .
ചേറിന്‍ വട വമിക്കും 'ഷൂസിന്‍ '
വിടവുകള്‍ പോലും പഴകി!
ഉറ്റ തോഴര്‍ 'സോക്‌സു'കള്‍
പോലുമറച്ചു മാറി ,
കാലമിത്രയും കൂടെനടന്ന കാലുകളും!
ആരണ്ട തെരുവിന്‍ ക്രുരതയില്‍വലിച്ചെറിഞ്ഞു ഒന്ന്,
മറ്റൊന്നെവിടെയോ നഷ്ടമായ്....
കോഴി കൂകും മുന്‍പേ ,
കൂമനുറങ്ങും മുന്‍പേ,
പ്രവാചകനെ പിന്തള്ളിയപത്രോസിന്‍ പിന്‍മുറക്കാരാമവര്‍
നക്‌നപാദരായ് നടന്നു :പുതിയോന്നിനെ തേടി !
Tuesday, 27 December 2011
പ്രണയം
കപടമാ വിഷം നുകര്‍ന്ന നിമിഷം ,
ഇടറിയ തൊണ്ടയി
ലസഹ്യമിതെന്തോ കുരുങ്ങി !
'അരുതെ'ന്ന നിശ്വാസമാകാം,
അതോ മതുരിക്കുമോര്‍മ്മ തന്‍ ചവര്‍പ്പോ?
കണ്ണിരിനണ പൊട്ടും മുന്‍പേ
ബണ്ടുകള്‍ കെട്ടി ,
ചങ്കിലെ ച്ചുടുകട്ടയില്‍ കോരിയൊഴിച്ചു.
ചുണ്ടില്‍ വിളറിയ ചെറുസ്മിതം വെച്ചുകെട്ടി
തിരികെയലസമായ് നടന്നപ്പോളറിഞ്ഞു .
പാതി പകുത്ത ഹൃദയത്തിന്റെ
പ്രണയ മോന്തായം തകര്‍ന്നപ്പോളുണ്ടായ
ഉള്ളു പൊള്ളുന്ന നോവാണെന്ന്.
Subscribe to:
Posts (Atom)





