Monday, 23 September 2013

ദേവാസുരം
















 ദേവന്മാരെ    മാത്രം   തേടിയോ   ഈ   യാത്ര ?
 എങ്കിൽ    ഓർക്കുക ,
 ദേവന്മാരിലും    അസുരഗണമുണ്ട്!
 രാക്ഷസന്മാരിലും   നന്മ   നിറഞ്ഞ   ദേവന്മാരുണ്ട് !

Saturday, 21 September 2013

ഇവൾ സു'കന്യ'


അമ്മിഞ്ഞ പാലിന്റെ ഗന്ധമുണ്ട് ആ കുഞ്ഞുചുണ്ടുകളില്‍ . വെളുത്ത പത മേല്‍ചുണ്ടിന്റെ അഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുവീണിരുന്നു. കുഞ്ഞു നെറ്റിയില്‍ ഒരിക്കല്‍ക്കൂടി അമര്‍ത്തി   ചുംബിച്ചു ,  ഈറ്റുനോവിന്റെ നിര്‍വൃതിയില്‍ നിന്ന് ഉദിച്ചുയര്‍ന്ന മാതൃത്വത്തെ കുഴിവെട്ടി മൂടി, അവള്‍ അത് ചെയ്തു.  വെറും ആറു  അസ്തമയങ്ങള്‍ക്ക് മുന്‍പ് തുടകള്‍ക്കിടയിലൂടെ   ഊര്‍ന്നിറങ്ങിയ മഞ്ഞുകണത്തെ 'സുഭദ്രമായി' കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടവള്‍ (കപട ) മാന്യതയുടെ വലിയ ലോകത്തേക്ക് ഓടിപ്പോയി .

ഒരുപക്ഷേ, മുകളില്‍ പ്രസ്താവിച്ച അനിവാര്യമായ ചടങ്ങില്‍ നിന്ന് ഒരുക്ഷണമെങ്കിലും ചപലവികാരങ്ങളാല്‍ അവള്‍ ഇടറിപ്പോയിരുന്നെങ്കില്‍, ആ  വലിയലോകത്തെ ചെറിയ   ഹൃദയങ്ങള്‍ സു'കന്യ'യായ അവളെ വെറും രണ്ടക്ഷരം കൊണ്ട്  പച്ചയ്ക്കു രുചിച്ചിട്ടുണ്ടാകും .  'വേ 'യില്‍  തുടങ്ങി  'ശ്യ '  യില്‍   അവസാനിക്കുന്ന   രണ്ടക്ഷരംകൊണ്ട് !

അതുകൊണ്ടു  മാത്രമാവാം മാന്യയായ * അവളതുചെയ്തത് .

[അറിവ് കൂടി കൂടി ഭ്രാന്തായവര്‍ക്ക് വേണ്ടി

*മാന്യത (v): വൈകല്യങ്ങളും കപടനാട്യങ്ങളും മറച്ചുവച്ചു സുഗുണശിരോമണിയെന്നു സ്വയം ധരിക്കുന്ന മനുഷ്യാവസ്ഥ .

*മാന്യന്‍(n): മേല്‍പറഞ്ഞ മാന്യത ഭൂഷണമാക്കിയ വ്യക്തി.]

ഒന്നും ഒന്നും ചേര്‍ന്ന് മൂന്നായി പിരിഞ്ഞ ആ  കാളരത്രിയുടെ ത്രസിപ്പിക്കുന്ന ചിത്രകഥ അങ്ങാടിപ്പാട്ടായി Remix  ചെയ്യപ്പെടുന്നതിലും എത്രയോ ഭേദമാണ് തെരുവുപട്ടികള്‍ മദിക്കുന്ന   കുപ്പക്കൂന ! 9 മാസവും 12 ദിവസവും തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച പെണ്‍കുഞ്ഞിനെ അതിലും സുരക്ഷിതമായ ഒരിടത്ത് ഒളിപ്പിച്ചുവച്ചവള്‍ മാന്യതയുടെ ലോകത്തേക്ക് ഓടിപ്പോയി !

Wednesday, 18 September 2013

ഭ്രാന്ത്
















എനിക്കു ഭ്രാന്താണ് !
മുഴുത്ത 'ഭ്രാന്ത്' .
ഭ്രാന്തിയെപ്പോലെ
എല്ലാം   മറക്കാന്‍,
സമാധാനിക്കാന്‍
ഭ്രാന്തില്ലാത്ത ഈ
മുഴുഭ്രാന്തിക്കെങ്ങനെയാണാവുക?

ഇന്നെന്റെ മരണമായിരുന്നു













നിങ്ങൾക്കറിയുമോ ?
ഇന്നെൻറെ      മരണമായിരുന്നു !
നിശ്ചയിച്ചുറ പ്പിച്ച      തീയതിയിൽ ,
രഹുകാലത്തിനപ്പുറം ,
വിനാഴികകൾക്കിടയിലൂടെ    ഊർന്നിറങ്ങാൻ
മരണത്തെ      ഞാൻ    ക്ഷണിച്ച     സുദിനം !
പക്ഷെ ,    ഞാനാ    സത്യം     തിരിച്ചറിഞ്ഞിരിക്കുന്നു -
നാളുകളായ്     മരണമെന്നെ     വന്ജിക്കുകയായിരുന്നെന്ന    നഗ്നസത്യം .
തെക്കോട്ടു    തിരിയിട്ട   നിലവിളക്കും
ഒരുക്കിവച്ച   കോടിമുണ്ടും
വലിച്ചെറിഞ്ഞശുദ്ധമാക്കിയിട്ടും
കലിയടങ്ങാതെ - വായ്ക്കരിക്കൊരുക്കിയ  പച്ചരിയും  കുഴിച്ചുമൂടി.


ഞാൻ    ക്ഷണിച്ചു    വരുത്തിയ   എന്റെ    മരണം
വഴിമദ്ധ്യേ    പരസ്ത്രീകളുമായി      മടങ്ങുകയായിരുന്നത്രേ
ഒടുക്കം     ഇനിയൊരിക്കലും    കാണാൻ    മുതിരരുതെന്ന
തക്കീതോടെ    കത്തയച്ചുകൊണ്ട് -
പീ ഡിതനായ    ഉടയവനു     മുൻപിൽ    മുട്ടുമടക്കി ,
തപസാരംഭിച്ചു    -
ഭീഷ്മ    പിതാമഹന്റെ    ശരശയ്യക്ക് വേണ്ടി!

കുരിശുയുദ്ധം












ഞാൻ   ഒരു   കുരിശാണ് !

പൊന്നിൻ കുരിശോ   അതോ   ചപ്പാകുരിശോ -
യെന്നു    തീരുമാനിക്കെണ്ടാവർ   നിങ്ങൾ    തന്നെ !

തിരഞ്ഞെടുക്കാം 
ഇതാ   ഈ  കവാടങ്ങൾക്കപ്പുറത്തെ -
വെണ്ണകല്ലിൽ   പതിയിരിക്കും
നന്മ    നിറഞ്ഞ   രാക്ഷസിയെ
ഉപേക്ഷിക്കയുമാവം !



.

Saturday, 1 June 2013

അപരിചിതൻ

  












ഇനിയുമീ  പ്രണയം പേറുവാൻ വയ്യ !
അപരിചിതനായ  പരിചിതനു വേണ്ടി ,
ഇനിയുമീ  പ്രണയം പേറുവാൻ  വയ്യ .
ഇരുളിൻറെ  ജാലക  പാളികൾ നീക്കി 
ഇനിയുമീ  മിഴികൾ തെങ്ങുന്നതെന്തിനൊ ?
 സുപരിചിതനായോ  അപരന്നു  വേണ്ടിയോ -
അതോ  , പിറവികൊണ്ടുടനെ  യമപുരി പൂകിയ
ചാപിള്ളയാം  നിർമല  പ്രണയത്തിനായോ ?

Tuesday, 2 April 2013

പട്ടിണിപാവങ്ങൾ


യക്ഷികള്‍ പട്ടിണിയിലായി !
'ഇരവില്‍ രണദാഹം തീര്‍ത്തിരുന്ന  അവര്‍ക്കും ഇരുട്ട് വീണാല്‍ പുറത്തിറങ്ങാന്‍ കേരളത്തിലേ 'സല്‍സ്വഭാവികളായ മനുഷ്യരെയോര്‍ത്തു' ഭയമാത്രേ ! മാത്രവുമല്ല ഇനി അബദ്ധത്തില്‍ ആപത്തുകള്‍വല്ലതും   സമ്പവിച്ചുവെന്നിരിക്കെ  'നല്ലവരായ വല്യമ്മമാര്‍ ' തങ്ങളുടെ വസ്ത്രധാരണത്തെയും സ്വഭാ യവശുദ്ധിയെയും വരെ വലിയ തോതില്‍ പുകഴ്ത്തിയെന്നിരിക്കും .  അഥവ  യാതോരവിവേകവും പിണഞ്ഞില്ലെങ്കിലെങ്ങനെ സദാ കര്‍മ്മനിരതരായ സദാചാര പോലിസിന്റെ  കണ്ണുകള്‍ വെട്ടിച്ച് യവ്വനയുക്തരായക്ഷികള്‍ക്ക് എങ്ങിനെ   കടന്നു കളയനാകും ?'

'അങ്ങിനെ  ഒരു തുള്ളി രക്തം പോലും കുടിനീരായി ലഭിക്കാതെ അവരും പട്ടിണിയിലായി . രാത്രി സഞ്ചാരിണികള്‍  എന്ന ചീത്ത പേര് നിലനില്‍ക്കെ    സദാചാര  വിരോധികള്‍ എന്ന ലേബല്‍ കൂടി വീണു  കിട്ടിയാല്‍ പാടെ  നാണക്കേടാകുമേന്നതില്‍  സംശയമേതുമില്ലല്ലോ ! കാരണം മരണം പോലും സാധ്യമല്ലാത്ത അവര്‍ക്കു  ജീവിക്കുകയല്ലാതെ  മറ്റെന്തു മാര്‍ഗം ?

'ഏഴിലം പാലകളില്‍ നിന്നും കരിമ്പനകളില്‍ നിന്നും പട്ടിണിയുടെ രോദനം മാത്രം !'

ഒടുവില്‍ അവര്‍ ദൈവത്തോട് പരാതിപെട്ടു :

'ആലില്‍  ആണി അടിക്കപെടുന്നതിലും ധയിന്യമത്രേ  യീ ജീവിതം !

ദ്രുത ഗതിയില്‍ പ്രശ്‌ന പരിഹാരമായില്ലെങ്കില്‍  ഈ വംശം  തന്നെ നിലച്ചു പോകുമെന്ന് തീര്‍ച്ച  ! പിന്നെ  നീലിയുടെയും ,താത്രികുട്ടിയുടെയും കഥകള്‍  മാത്രം ഭാക്കി . '

മന്ദഹസിച്ചു കൊണ്ട് ദൈവം  മറുപടി നല്‍കി :

'പ്രിയ  സോദരിമാരെ , ഈ  നശിച്ച കാലത്തില്‍ നിങ്ങള്‍ വെറും യക്ഷികളായിരുന്നിട്ടു  യാതൊരു പ്രയോചനവും ഇല്ല . അതിനാല്‍  എത്രയും പെട്ടെന്ന് തന്നെ 'നീണ്ടു കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് രക്തമൂറ്റി കുടിക്കുകയും  ശരവേഗത്തില്‍ പറന്നുയരുകയും  ചെയ്യുന്ന ഭീകര സത്വങ്ങളായി

പരിണ മിച്ചുകൊല്ലുക  .'

ദൈവം കല്‍പിച്ചു :

'യക്ഷികള്‍  ഇനിമുതല്‍  കൊതുകുകളായി  പരിണമിച്ചു  കൊള്ളുക !!!'